masuvenmenad

+ 0 - യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകള്‍ ക്ലൈമാക്‌സിലേക്ക്‌

In Uncategorized on May 5, 2011 at 22:21

യൂറോപ്പില്‍ ഫുട്‌ബോള്‍ ജ്വരം ക്ലൈമാക്‌സിലേക്ക്‌. ക്ലബ്‌ ഫുട്‌ബോള്‍ പോരാട്ടസീസണ്‍ ക്ലൈമാക്‌സിലേക്ക്‌ അടുക്കുമ്പോള്‍ കിരീടപോരാട്ടം ആവേശമുയര്‍ത്തുകയാണ്‌. സീസണ്‍ അവസാനിക്കാന്‍ കേവലം ദിവസങ്ങള്‍ മാത്രം ശേഷിക്കെ കിരീടം നിലനിര്‍ത്താനും കിരീടം തിരിച്ചു പിടിക്കാനും ലക്ഷ്യമിടുന്നവര്‍ അവസാന പോരാട്ടത്തിനിറങ്ങുകയാണ്‌.

ഇംഗ്ലണ്ടിലും സ്‌പെയിനിലും ഇറ്റലിയിലും ഫ്രാന്‍സിലുമെല്ലാം വരുന്ന ദിനങ്ങള്‍ സസ്‌പെന്‍സിന്റേതാണ്‌. ഇംഗ്ലണ്ടിലും ഫ്രാന്‍സിലും കിരീടപ്പോരാട്ടം ഫോട്ടോ ഫിനിഷിലേക്കു നീങ്ങുമ്പോള്‍ സ്‌പെയിനിലും ഇറ്റലിയിലും പക്ഷേ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാണ്‌.

ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയും പോയിന്റ്‌നിലയില്‍ മുന്നിലുള്ള മാഞ്ചസ്‌റ്ററും തമ്മില്‍ വ്യത്യാസം മൂന്നു പോയിന്റിന്റേതാണ്‌. ഫ്രാന്‍സില്‍ ഒന്നാം സ്‌ഥാനത്തുള്ള ലില്ലിയും മാഴ്‌സയും തമ്മില്‍ ഒരു പോയിന്റിന്റെ വ്യത്യാസം. അതേസമയം സ്‌പെയിനിലും ഇറ്റലിയിലും എട്ടു പോയിന്റ്‌ വ്യത്യാസത്തോടെ ബാഴ്‌സലോണയും എ.സി. മിലാനും ഏറെക്കുറെ കിരീടം ഉറപ്പിച്ചുകഴിഞ്ഞു.

ലീഗുകളില്‍ മൂന്നുറൗണ്ട്‌ മത്സരം കൂടി ശേഷിക്കെ ആവേശകരമായ ഏതാനും പോരാട്ടങ്ങള്‍ക്കാണ്‌ ഇനി വേദി സാക്ഷ്യം വഹിക്കുക. ഇതിന്‌ ഇന്നും നാളെയുമായി കിക്കോഫാകും.

8 എ.സി. മിലാന്‍ - എ.എസ്‌. റോമ

സൂപ്പര്‍ പോരാട്ടങ്ങള്‍ക്ക്‌ കാതോര്‍ത്തിരിക്കുന്ന ആരാധകര്‍ക്കായി ആദ്യം ഇറ്റാലിയന്‍ സീരീ എയാണ്‌ വിരുന്നൊരുക്കുന്നത്‌. കിരീം ഉറപ്പാക്കാന്‍ മിലാന്‍ ഇന്ന്‌ എ.എസ്‌. റോമയെ നേരിടും. ലീഗില്‍ 35 മത്സരങ്ങളില്‍ നിന്ന്‌ 23 ജയങ്ങളുമായി 77 പോയിന്റോടെയാണ്‌ മിലാന്‍ ഒന്നാം സ്‌ഥാനത്ത്‌ തുടരുന്നത്‌. ഇന്ന്‌ റോമയെ കീഴടക്കാനായാല്‍ 82 പോയിന്റുമായി ഇന്നു തന്നെ മിലാന്‌ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കാനാകും. മറിച്ച്‌ തോല്‍വിയാണ്‌ ഫലമെങ്കില്‍ ഉദ്‌നീസിനെതിരേ നടക്കുന്ന അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വരും.

8 മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌-ചെല്‍സി

കഴിഞ്ഞ മാര്‍ച്ച്‌ ഒന്നിന്‌ ലണ്ടനിലെ സൂപ്പര്‍ ക്ലബുകള്‍ ഏറ്റുമുട്ടുമ്പോള്‍ യുണൈറ്റഡിന്‌ 15 പോയിന്റ്‌ പിന്നില്‍ ആദ്യ നാലു സ്‌ഥാനങ്ങളില്‍ ഉള്‍പ്പെടാതെ കിരീടപ്രതീക്ഷകള്‍ അസ്‌തമിച്ച നിലയിലായിരുന്നു ചെല്‍സി. എന്നാല്‍ ഇപ്പോള്‍ വെറും മൂന്നു പോയിന്റു മാത്രമാക്കി ലീഡ്‌ കുറച്ച ചെല്‍സി കിരീടം നിലനിര്‍ത്താന്‍ അവസാന പോരിനിറങ്ങുകയാണ്‌. പോയിന്റ്‌ നിലയില്‍ മുന്നിലുള്ള മാഞ്ചസ്‌റ്ററിനെ നാളെ അവരുടെ തട്ടകത്തില്‍ നേരിടുന്ന ചെല്‍സിക്ക്‌ കിരീടം നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്‌.

നാളെ ജയിച്ചാല്‍ പോയിന്റ്‌ നിലയില്‍ മാഞ്ചസ്‌റ്ററിന്‌ ഒപ്പമെത്താന്‍ അവര്‍ക്കാകും. അവസാന രണ്ടു മത്സരങ്ങള്‍ താരതമ്യേന ദുര്‍ബലരായ എവര്‍ട്ടണിനും ന്യൂകാസിലിനുമെതിരേയാണെന്നതും അവര്‍ക്ക്‌ പ്രതീക്ഷ നല്‍കുന്നു. മറുവശത്ത്‌ എഫ്‌.എ. കപ്പ്‌ നേടുകയും ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനലില്‍ കടക്കുകയും ചെയ്‌ത മാഞ്ചസ്‌റ്ററിനും ജയം അനിവാര്യമാണ്‌. നാളെ ചെല്‍സിയെ തോല്‍പിക്കാനായാല്‍ അവര്‍ക്ക്‌ ഏറെക്കുറെ കിരീടം ഉറപ്പിക്കാനാകും. അവസാന മത്സരങ്ങള്‍ മാഞ്ചസ്‌റ്ററിനും ദുര്‍ബലരായ ടീമുകളാണ്‌ എതിരാളികള്‍.

8 ബാഴ്‌സലോണ-എസ്‌പാന്യോള്‍

സ്‌പാനിഷ്‌ ലാ ലിഗയില്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിത തോല്‍വി നേരിട്ട ബാഴ്‌സലോണ കിരീടധാരണം ഒരു ദിവസത്തേക്കു നീട്ടുകയായിരുന്നു. നാളെ എസ്‌പാന്യോളിനെ നേരിടാനിറങ്ങുന്ന ബാഴ്‌സ പക്ഷേ അതേ തെറ്റ്‌ ഇനി ആവര്‍ത്തിക്കില്ലെന്ന വാശിയിലാണ്‌. എസ്‌പാന്യോളിനെ തോല്‍പിക്കാനായാല്‍ നാളെത്തന്നെ ബാഴ്‌സയ്‌ക്ക് സ്‌പാനിഷ്‌ ലാ ലിഗ കിരീടം ഉയര്‍ത്താനാകും. ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനലില്‍ കടന്ന ആത്മവിശ്വാസത്തിലിറങ്ങുന്ന ബാഴ്‌സയ്‌ക്ക് അതു സാധിക്കുമെന്നാണ്‌ ആരാധകരുടെ പ്രതീക്ഷ


Tags : യൂറോപ്യന്‍ - ഫുട്‌ബോള്‍ - ലീഗുകള്‍ - ക്ലൈമാക്‌സിലേക്ക്‌

+ 0 - ട്രാഫിക്കിന്റെ തമിഴ് പതിപ്പില്‍ കമലഹാസന്‍

In Uncategorized on March 3, 2011 at 08:02

സൂപ്പര്‍ഹിറ്റ് ചിത്രമായ ട്രാഫിക്കിന്റെ തമിഴ് റീമേക്കില്‍ അഭിനയിക്കാന്‍ കമലഹാസന്‍ ഒരുങ്ങുന്നു. ട്രാഫിക്കിന്റെ സംവിധായകന്‍ രാജേഷ് പിള്ള വെബ്ദുനിയക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

മലയാളത്തില്‍ റഹ്‌മാന്‍ അവതരിപ്പിച്ച സൂപ്പര്‍സ്റ്റാറിനെ അവതരിപ്പിക്കാനാണ് കമലഹാസന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളത്. ഇതിന്റെ ചര്‍ച്ചകള്‍ നടക്കുകയാണ്- രാജേഷ് പിള്ള പറഞ്ഞു.

ട്രാഫിക് കണ്ടിട്ട് ഇഷ്ടപ്പെട്ടതിനാല്‍ കമലഹാസന്‍ എന്നെ ചെന്നൈയിലേക്ക് വിളിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം വീണ്ടും ചിത്രം കണ്ടു. റഹ്‌മാന്റെ കഥാപാത്രം അദ്ദേഹത്തെ ആകര്‍ഷിച്ചിട്ടുണ്ട്. ചിത്രത്തിന്റെ വ്യത്യസ്ത ട്രീറ്റ്മെന്റ് ഇഷ്ടപ്പെട്ടെന്നാണ് അദ്ദേഹം പറഞ്ഞത്- രാജേഷ് പിള്ള വ്യക്തമാക്കി.

ട്രാഫിക്കിന്റെ ഹിന്ദി പതിപ്പിന്റെ ചിത്രീകരണം ഉടന്‍ തുടങ്ങും. കാസ്റ്റിംഗ് നടക്കുകയാണ്. മാധവനെ കിട്ടാന്‍ ശ്രമിക്കുന്നുണ്ട്- രാജേഷ് പിള്ള അറിയിച്ചു.


Tags : ട്രാഫിക്കിന്റെ - തമിഴ് - പതിപ്പില്‍ - കമലഹാസന്‍

+ 0 - കാവ്യയ്ക്ക് നഗ്നപൂജ ചെയ്തിട്ടില്ല, പത്രക്കാരുടെ കൂമ്പിടിച്ച് കലക്കും”

In Uncategorized on March 3, 2011 at 08:00

പ്രശസ്ത ചലച്ചിത്രതാരം കാവ്യാമാധവന്‍റെ ദാമ്പത്യജീവിതം തകര്‍ന്നതിന് കാരണം കാവ്യ തന്‍റെ നഗ്നപൂജയില്‍ പങ്കെടുത്തതുകൊണ്ടാണെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ ആഞ്ഞടിച്ചു. താന്‍ കാവ്യയെ കണ്ടിട്ടുപോലുമില്ലെന്ന് പറയുന്ന ഭദ്രാനന്ദ കാവ്യയുടെ പിതാവ് ‘അട്ടര്‍ വേസ്റ്റ്’ ആണെന്നും പറയുന്നു.

തോക്കുമായി പൊലീസ് സ്റ്റേഷനില്‍ എത്തുകയും അനവധി തവണ നിറയൊഴിക്കുകയും ചെയ്ത കേസോടെ ‘തോക്ക് സ്വാമി’ എന്ന പേരില്‍ കുപ്രസിദ്ധനാണ് ഹിമവല്‍ ഭദ്രാനന്ദ. യൂട്യൂബില്‍ സ്വയം അപ്‌ലോഡ് ചെയ്ത വീഡിയോയിലാണ് ഭദ്രാനന്ദ വീണ്ടും ക്ഷുഭിതനാകുന്നത്.

“കാവ്യാ മാധവനെ സിനിമയിലല്ലാതെ ഞാന്‍ കണ്ടിട്ടില്ല. കാവ്യയുടെ ദാമ്പത്യജീവിതം തകര്‍ന്നതിന് കാരണം എന്‍റെ നഗ്നപൂജയില്‍ പങ്കെടുത്തതുകൊണ്ടാണെന്നാണ് പ്രചരിക്കുന്നത്. അതില്‍ ഒരു സത്യവുമില്ല. 2005ല്‍ കണ്ണൂരിലെ കാഞ്ഞങ്ങാട് ഞാന്‍ സന്ദര്‍ശനം നടത്തുമ്പോള്‍ കാവ്യാ മാധവന്‍റെ ഭാവി ഞാന്‍ പ്രവചിച്ചിരുന്നു. ആ കുട്ടിക്ക് മാനഹാനി സംഭവിക്കും എന്നാണ് ഞാന്‍ പറഞ്ഞത്. ഈശ്വരന്‍ എനിക്ക് ധ്യാനത്തില്‍ കാണിച്ചുതന്നതാണത്. എന്നാല്‍ കാവ്യയ്ക്കു മാനഹാനി സംഭവിച്ചു, ഒപ്പം എന്‍റെ പേരും ചേര്‍ത്ത് പ്രചരിച്ചു. അത് ആലോചിക്കുമ്പോള്‍ എനിക്ക് ചിരി വരാറുണ്ട്” - ഭദ്രാനന്ദ പറയുന്നു.

“ഏറെക്കാലം മുമ്പ് കാവ്യാ മാധവന്‍റെ ചാരിത്ര്യത്തെ സംബന്ധിച്ചുള്ള ഒരു കാര്യം ഞാന്‍ ആ കുട്ടിയുടെ പിതാവിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എന്നാല്‍ അദ്ദേഹം അത് കാര്യമായി എടുത്തില്ല. അതിനുശേഷമാണ് ഈ വിവാദങ്ങളൊക്കെ ഉണ്ടായത്. ഇത്രയും കാലം കഴിഞ്ഞിട്ടും അതുസംബന്ധിച്ച എന്തെങ്കിലും ഒരു നടപടിക്ക് കാവ്യയുടെ അച്ഛന്‍ തുനിഞ്ഞില്ല. എന്‍റെ അഭിപ്രായത്തില്‍ അയാള്‍ ഒരു അട്ടര്‍ വേസ്റ്റാണ്” - ഭദ്രാനന്ദ വ്യക്തമാക്കുന്നു.

മാധ്യമപ്രവര്‍ത്തകരെ ഭയക്കാത്തതായി സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മാത്രമേ കേരളത്തിലുള്ളൂ എന്ന് സ്വാമി പറയുന്നു. തനിക്കെതിരെ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ ഈ വീഡിയോയില്‍ രൂക്ഷമായാണ് പ്രതികരിക്കുന്നത്. “ഇനി എന്നെക്കുറിച്ച് മോശമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ അനുഭവിക്കേണ്ടിവരുന്ന കഷ്ടതകള്‍ക്ക് കയ്യും കണക്കും ഉണ്ടാവില്ല. ഐ പി സി ഉപയോഗിച്ച് കേസെടുക്കാന്‍ കഴിയാത്ത ചില കാര്യങ്ങളുണ്ട്. അവ ഞാന്‍ പ്രയോഗിക്കും. അതാണ് എന്‍റെ ആയുധം. എനിക്കെതിരെ വാര്‍ത്തകള്‍ എഴുതുന്നവരെ എന്നെ അനുകൂലിക്കുന്ന ജനങ്ങള്‍ കൈകാര്യം ചെയ്യും. മാധ്യമപ്രവര്‍ത്തകരെ റോഡില്‍ നിന്ന് വടിച്ചെടുക്കേണ്ടിവരും. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ കൂമ്പിടിച്ചു കലക്കും. ഇനി ഒരു മുന്നറിയിപ്പ് ഉണ്ടാകില്ല. എനിക്കെതിരെ വാര്‍ത്ത നല്‍കുന്നതിന് മുമ്പ് ഭാര്യയ്ക്ക് വേറെ ഭര്‍ത്താവിനെയും മക്കള്‍ക്ക് വേറെ അച്ഛനെയും കണ്ടുവച്ചിട്ടുവേണം ഇറങ്ങിത്തിരിക്കാന്‍” - ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ മുന്നറിയിപ്പ് നല്‍കുന്നു.


Tags : കാവ്യയ്ക്ക് - നഗ്നപൂജ - ചെയ്തിട്ടില്ല - പത്രക്കാരുടെ - കൂമ്പിടിച്ച് - കലക്കും”

+ 0 - ബംഗ്ലാദേശ് പുറത്ത്

In Uncategorized on March 3, 2011 at 06:59



 

ബംഗ്ലാദേശ് പുറത്ത്

 

 

മിര്‍പൂര്‍ : ക്വാര്‍ട്ടര്‍ പ്രതീക്ഷയോടെ ദക്ഷിണാഫ്രിക്കക്കെതിരെ മല്‍സരത്തിനിറങ്ങിയ ബംഗ്ലാദേശ് അമ്പേ പൊട്ടി. 28 ഓവറിനുള്ളില്‍ 78 റണ്‍സ് മാത്രം നേടാന്‍ കഴിഞ്ഞ ബംഗ്ലാദേശ് ടീം 206 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടത്.
ടാസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെടുത്തിരുന്നു. ഇതോടെ ഗ്രൂപ്പ് ബിയിലെ ബംഗ്ലാദേശ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കില്ലെന്ന് ഉറപ്പായി. കഴിഞ്ഞ മല്‍സരത്തില്‍ ബംഗ്ലാദേശ് ഹോളണ്ടിനെ തോല്‍പിച്ച് ക്വാര്‍ട്ടര്‍ പ്രവേശനത്തിനുള്ള സാധ്യത നിലനിര്‍ത്തിയിരുന്നു.

30 റണ്‍സെടുത്ത ശകീബ് അല്‍ഹസ്സന്‍ ഒഴികെ എല്ലാ ബംഗ്ലാദേശ് ബാറ്റ്സ്മാന്‍മാരും പത്തില്‍ കുറഞ്ഞ സ്കോറിനാണ് പുറത്തായത്. പീറ്റേഴ്സണ്‍ നാല് വിക്കറ്റും സോത്സോബെ മൂന്ന് വിക്കറ്റും വീഴ്ത്തി.

ബംഗ്ലാദേശ് പുറത്തായതോടെ ഗ്രൂപ്പ് ബിയില്‍ ഇന്ത്യയും ഇംഗ്ലണ്ടും ക്വാര്‍ട്ടറില്‍ കടക്കുമെന്ന് ഉറപ്പായി. പത്ത് പോയന്റോടെ ദക്ഷിണാഫ്രിക്കയാണ് ഗ്രൂപ്പിലെ കേമന്‍മാര്‍.


Tags : øâmvîâãßæa - øbþçàè¢ - ബംഗ്ലാദേശ് - പുറത്ത്

+ 0 - ഇന്റര്‍ മിലാന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബാളിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കുതിച്ചു

In Uncategorized on March 3, 2011 at 00:56

ഇന്റര്‍, ദ ്രഡാഗണ്‍മ്യൂണിക്ക്: ക്ലാസിക് പോരാട്ടത്തിനൊടുവില്‍ ബയേണ്‍ മ്യൂണിക്കിനെ എവേ ഗോളിന്റെ ആനുകൂല്യത്തില്‍ മറികടന്ന നിലവിലെ ജേതാക്കളായ ഇന്റര്‍ മിലാന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബാളിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കുതിച്ചു. ആദ്യപാദത്തില്‍ 1-0ന് പിന്നിലായിരുന്ന ഇന്റര്‍ രണ്ടാം പാദത്തില്‍ 3-2ന് മത്സരം സ്വന്തമാക്കി. ഇരുപാദങ്ങളിലുമായി സ്‌കോര്‍ 3-3ന് സമനിലയായെങ്കിലും കൂടുതല്‍ എവേ ഗോളുകള്‍ നേടിയതിന്റെ ബലത്തില്‍ ഇന്റര്‍ തുടര്‍ച്ചയായി രണ്ടാം തവണയും അവസാന എട്ടില്‍ ഇടമുറപ്പിച്ചു. മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒളിമ്പിക് മാഴ്‌സയെ തോല്‍പിച്ച് (2-1) തുടര്‍ച്ചയായി അഞ്ചാംതവണ ക്വാര്‍ട്ടറിലെത്തി. ഒന്നാം പാദത്തില്‍ ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചിരുന്നു.
കഴിഞ്ഞവര്‍ഷത്തെ ഫൈനലിലേറ്റ തോല്‍വിക്ക് പകരംവീട്ടുമെന്ന് തോന്നിച്ചെങ്കിലും അലയന്‍സ് അറീനയില്‍ ഇന്ററിനെതിരെ നിര്‍ഭാഗ്യം ബയേണ്‍ മ്യൂണിക്കിന്റെ വഴിമുടക്കി. സാമുവല്‍ എറ്റൂവിലൂടെ ഇന്റര്‍ മൂന്നാം മിനിറ്റില്‍ത്തന്നെ മുന്നിലെത്തി. എന്നാല്‍, 21ാം മിനിറ്റില്‍ മരിയോ ഗോമസും 31ാം മിനിറ്റില്‍ തോമസ് മ്യൂളറും ബയേണിനെ മികച്ചനിലയിലെത്തിച്ചു. രണ്ടാം പകുതി തീരുമ്പോ മൊത്തം സ്‌കോര്‍ 3-1 ആയിരുന്നു. പ്രതിഭാധനനായ പ്ലേമേക്കര്‍ വെസ്‌ലി സ്‌നൈഡര്‍ 63ാം മിനിറ്റില്‍ ഇന്ററിനായി വലകുലുക്കി. എന്നിട്ടും ഇരു പാദങ്ങളിലുമായി സ്‌കോര്‍ 3-2 എന്നനിലയില്‍ ബയേണ്‍ മ്യൂണിക്കിന് അനുകൂലമായി തുടര്‍ന്നു. അലയന്‍സ് അറീനയില്‍ തിങ്ങിനിറഞ്ഞ കാണികള്‍ ബയേണിന്റെ വിജയമുറപ്പിച്ച ഘട്ടത്തിലാണ് ഗൊരാന്‍ പാണ്ഡേവ് ലക്ഷ്യം കണ്ടത്. കളി തീരാന്‍ രണ്ടു മിനിറ്റ് ശേഷിക്കേയായിരുന്നു ജര്‍മന്‍ സൈന്യത്തിന്റെ ചങ്ക് തകര്‍ത്ത വെടിയുണ്ട ചീറിപ്പാഞ്ഞത്. എവേ ഗോളിന്റെ മധുരത്തില്‍ ഇതോടെ ഇന്ററിന് ക്വാര്‍ട്ടര്‍ ഉറപ്പാവുകയായിരുന്നു.
എതിരാളികളുടെ നാട്ടില്‍ ഇന്റര്‍ ഗംഭീരമായാണ് തുടങ്ങിയത്. പാണ്ഡേവിന്റെ പാസില്‍നിന്ന് എറ്റൂ വലകുലുക്കുകയായിരുന്നു. മത്സരത്തിലുടനീളം പ്രതിരോധ നിരയുടെ ദുര്‍ബലതയാണ് ബയേണിന് വിനയായത്. ആദ്യ മിനിറ്റില്‍തന്നെ ഇത് പ്രകടമായിരുന്നു. മറുഭാഗത്ത് ഇന്ററിന്റെ പ്രതിരോധവും ആടിയുലഞ്ഞു. ആദ്യ പാദത്തില്‍ ഗോള്‍ വീഴാന്‍ കാരണക്കാരനായ ഇന്റര്‍ കാവല്‍ഭടന്‍ ജൂലിയോ സെസാറിന്റെ പിഴവ് രണ്ടാം പാദത്തിലും തുടര്‍ന്നു. കിട്ടിയ അവസരം മുതലാക്കി മരിയോ ഗോമസ് പന്ത് സെസാറിന്റെ തലക്ക് മുകളിലൂടെ വലക്കണ്ണിയില്‍ എത്തിച്ചു. അര്‍യെന്‍ റോബന്റെ ലോങ് റേഞ്ച് ഷോട്ട് കൈയിലൊതുക്കാനാവാത്ത സെസാറിന്റെ പിഴവാണ് ഗോമസ് മുതലെടുത്തത്. ആദ്യപാദത്തിലെ ഗോമസിന്റെ ഗോളിന്റെ കാര്‍ബണ്‍ കോപ്പി ആയിരുന്നു ഈ ഗോള്‍.
ഇന്റര്‍ പ്രതിരോധത്തിന്റെ വീഴ്ചയില്‍നിന്ന് പത്ത് മിനിറ്റിനുശേഷം ബയേണ്‍ ലീഡുയര്‍ത്തി. ദെജാന്‍ സ്റ്റാങ്കോവിച്ച് മറിച്ചുനല്‍കിയ പന്ത് ജര്‍മന്‍ സൂപ്പര്‍താരം മ്യൂളര്‍ പുറംകാലുകൊണ്ട് ഗോളാക്കി മാറ്റി. 2-1ന് ബയേണ്‍ മുന്നില്‍. ഇരുപാദങ്ങളിലുമായി 3-1ന്റെ ഗംഭീര ലീഡുമായി തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ബയേണ്‍ വിശ്രമത്തിനായി കളംവിട്ടത്.
62ാം മിനിറ്റില്‍ ഗോമസിന്റെ കനത്ത വോളി തകര്‍പ്പന്‍ ഡൈവിങ്ങിലൂടെ സെസാര്‍ രക്ഷപ്പെടുത്തി. പിന്നീട് ഇന്ററിന്റെ നിമിഷങ്ങളായിരുന്നു. 63ാം മിനിറ്റില്‍ 20 വാര അകലെനിന്ന് നിലംപറ്റെ സ്‌നൈഡര്‍ തൊടുത്ത ഷോട്ട് ബയേണ്‍ ഗോളി തോമസ് ക്രാഫ്റ്റിനെ കീഴടക്കി. സ്‌നൈഡറുടെ മറ്റൊരു ഷോട്ട് നേരിയ വ്യത്യാസത്തിന് വഴിമാറിപ്പോയി.
ബയേണിനാകട്ടെ കൃത്യമായി ആക്രമണം ആസൂത്രണം ചെയ്യാനായില്ല. 68ാം മിനിറ്റില്‍ അര്‍യെന്‍ റോബന് പകരം തുര്‍ക്കി താരം ഹാമിത്അള്‍ട്ടിന്‍ ടോപ് ഇറങ്ങി. പെനാല്‍റ്റി പ്രദേശത്തിന്റെ വക്കില്‍നിന്ന് പാണ്ഡേവിന്റെ റൈസിങ് ഷോട്ട് വലയിലെത്തിയതോടെ ബയേണിന്റെ നെഞ്ച് പിടഞ്ഞു. ഇറ്റാലിയന്‍ താരങ്ങള്‍ ആഹ്ലാദത്തിന്റെ ഗോപുരം തീര്‍ത്തു. 1995-96 സീസണില്‍ അയാക്‌സ് ആംസ്റ്റര്‍ഡാമിന് ശേഷം ആദ്യമായാണ് ഒന്നാം പാദത്തില്‍ തോറ്റ ടീം ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറിലെത്തുന്നത്. ഈ സീസണിലും തന്റെ ടീം കിരീടം നേടുമെന്ന് ഇന്റര്‍ കോച്ച് ലിയനാര്‍ഡോ മത്സരശേഷം പറഞ്ഞു. ഫ്രഞ്ച് ശക്തികളായ മാഴ്‌സെക്കെതിരെ യാവിയര്‍ ഹെര്‍ണാണ്ടസിന്റെ രണ്ട് ക്ലോസ് റേഞ്ച് ഷോട്ടുകളാണ് മാഞ്ചസ്റ്ററിന് ജയം സമ്മാനിച്ചത്. അഞ്ചാം മിനിറ്റിലും 75ാം മിനിറ്റിലുമാണ് ഹെര്‍ണാണ്ടസിന്റെ ഗോളുകള്‍ പിറന്നത്. എന്നാല്‍, 83ാം മിനിറ്റില്‍ വെസ്ബ്രൗണിന്റെ സെല്‍ഫ് ഗോളില്‍ സ്‌കോര്‍ 2-1 ആയപ്പോള്‍ മാഞ്ചസ്റ്റര്‍ അല്‍പം പതറി.
ഒരു ഗോള്‍ കൂടി നേടിയിരുന്നെങ്കില്‍ മാഴ്‌സെക്ക് എവേ ഗോളിന്റെ കരുത്തില്‍ മാഞ്ചസ്റ്റിനെ അട്ടിമറിക്കാമായിരുന്നു. വെയ്ന്‍ റൂണിയുടെ പാസില്‍ നിന്നാണ് മെക്‌സിക്കന്‍ താരമായ ഹെര്‍ണാണ്ടസ് ആദ്യഗോള്‍ നേടിയത്. റ്യാന്‍ ഗിഗ്‌സാണ് രണ്ടാം ഗോളിന് സഹായിച്ചത്. കോര്‍ണര്‍ കിക്കില്‍ നിന്നുയര്‍ന്ന പന്ത് ഹെഡ് ചെയ്തകറ്റാനുള്ള ശ്രമത്തിലാണ് ബ്രൗണ്‍ സ്വന്തം വലയിലെത്തിച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ കോച്ചെന്ന നിലയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ അലക്‌സ് ഫെര്‍ഗൂസന്റെ നൂറാം വിജയമാണിത്.


Tags : ഇന്റര്‍ - മിലാന്‍ - ചാമ്പ്യന്‍സ് - ലീഗ് - ഫുട്ബാളിന്റെ - ക്വാര്‍ട്ടര്‍ - ഫൈനലിലേക്ക് - കുതിച്ചു

+ 0 - റാവല്‍പിണ്ടി എക്‌സ്‌പ്രസ്'ശുഐബ് അഖ്തര്‍

In Uncategorized on March 3, 2011 at 00:53

കൊളംബോ: പാകിസ്താന്റെ 'റാവല്‍പിണ്ടി എക്‌സ്‌പ്രസ്' ശുഐബ്  അഖ്തര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. പേസ് ബൗളറായ ശുഐബ് ലോകകപ്പ് മത്‌സരം കഴിഞ്ഞയുടന്‍ വിരമിക്കുമെന്നാണ് വിവരം. ഇന്ന് രാവിലെ കൊളംബോയിലാണ് 35കാരനായ താരം വിരമിക്കല്‍ പ്രഖ്യാപനം ടീം മാനേജര്‍ ഇന്തികാബ് ആലമിനെ അറിയിച്ചത്.

1997ല്‍ ടെസ്റ്റ് ക്രിക്കറ്റിലൂടെയാണ്  ശുഐബ് തന്റെ അന്താരാഷ്ട്ര ചുവടുവെപ്പ് നടത്തിയത്. പരിക്കുകള്‍ മൂലം കളിക്കളത്തിലും പെരുമാറ്റം മൂലം പാക് ക്രിക്കറ്റ് ബോര്‍ഡിലും ഇദ്ദേഹം വിവാദ നായകനായിരുന്നു.

47 ടെസ്റ്റ് പരമ്പരകളിലായി 178 വിക്കറ്റും 163 ഏകദിനങ്ങളിലായി 247 വിക്കറ്റും അഖ്തറിന് സ്വന്തം. രണ്ടു വര്‍ഷം മുമ്പ് മുട്ടിന് ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും ലോകകപ്പില്‍ അഖ്തറിന് സ്ഥാനം നല്‍കുകയായിരുന്നു.

ടീം എയിലെ അവസാന മത്‌സരമായ ശനിയാഴ്ച്ച ആസ്‌ത്രേലിയയുമായി ഏറ്റുമുട്ടലിനൊരുങ്ങുകയാണ് പാക് ടീം. ഇരു ടീമുകളും ക്വാട്ടര്‍ ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്.

 


Tags : റാവല്‍പിണ്ടി - എക്‌സ്‌പ്രസ് - ശുഐബ് - അഖ്തര്‍

+ 0 - പാകിസ്ഥാന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

In Uncategorized on March 3, 2011 at 07:22

ലോകകപ്പില്‍ തിങ്കളാഴ്ച ശ്രിലങ്കയിലെ കാന്‍ഡിയില്‍ നടന്ന സിംബാബ് വെ -പാകിസ്ഥാന്‍ മത്സരത്തില്‍ സിംബാബ് വെയെ ഏഴു വിക്കറ്റിന് തകര്‍ത്ത് പാകിസ്താന്‍ ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ സ്ഥാനമുറപ്പിച്ചു. ഈ തോല്‍വിയോടെ സിംബാബ്‌വെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

 

സ്‌കോര്‍:


Tags : പാകിസ്ഥാന്‍ - ക്വാര്‍ട്ടര്‍ - ഫൈനലില്‍

+ 0 - ബാഴ്‌സലോണ സമനില

In Uncategorized on March 3, 2011 at 00:51

മഡ്രിഡ്: സെവിയ്യക്കെതിരെ 1-1ന് സമനില വഴങ്ങിയതോടെ സ്‌പാനിഷ് ലീഗ് ഫുട്ബാളില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയുടെ ലീഡ് അഞ്ചു പോയന്റായി ചുരുങ്ങി.  കഴിഞ്ഞ ദിവസം കരീം ബെന്‍സേമയുടെ ഇരട്ടഗോളുകളില്‍ ഹെര്‍കുലീസിനെ 2-0ത്തിന് പരാജയപ്പെടുത്തിയ രണ്ടാം സ്ഥാനക്കാരായ റയല്‍ മഡ്രിഡിന് ഇതോടെ പ്രതീക്ഷയേറി. സെവിയ്യക്കെതിരെ ഡാനി ആല്‍വെസിന്റെ പാസില്‍ ബോയാന്‍ കിര്‍കിച്ചാണ് ബാഴ്‌സയെ മുന്നിലെത്തിച്ചത്. എന്നാല്‍, ആല്‍വാരോ നെഗ്രെഡോ ഒരുക്കിക്കൊടുത്ത അവസരം മുതലെടുത്ത് ജീസസ് നവാസാണ് സമനിലഗോള്‍ കുറിച്ചത്. സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സിയുടെ ഗോളെന്നുറച്ച ഹെഡര്‍ സെവിയ്യാ പോസ്റ്റിനിടിച്ച് ഗതിമാറി. ആന്ദ്രി ഇനിയസ്റ്റയുടെ ഷോട്ടും ക്രോസ്ബാറില്‍തട്ടി വഴിതെറ്റി.  അവസാനഘട്ടത്തില്‍ ഇനിയസ്റ്റയുടെ ഷോട്ട് ഗോള്‍ലൈനില്‍നിന്ന് തട്ടിയകറ്റി സെവിയ്യ സമനിലയില്‍ പിടിച്ചുനിന്നു.


Tags : സമനില - ബാഴ്‌സലോണ

+ 0 - ബാ‌ബ്‌രി മസ്ജിദ് തകര്‍ത്തതില്‍ അദ്വാനിക്ക് കുറ്റബോധം

In Uncategorized on March 3, 2011 at 00:49

ന്യൂഡല്‍ഹി: ബാബ്രി മസ്ജിദ് തകര്‍ത്തത് ബി.ജെ.പിയുടെ വിശ്വാസ്യതക്ക് ക്ഷതമേല്‍പ്പിച്ചതായി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയുടെ കുറ്റസമ്മതം. മസ്ജിദ് തകര്‍ത്ത ദിവസം തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിനമാണ്. ബാബ്രി മസ്ജിദ് തകര്‍ത്തതില്‍ ക്ഷമാപണം നടത്തിയത് ചില സഹപ്രവര്‍ത്തര്‍ വിമര്‍ശിച്ചതായി അദ്വാനി തന്റെ ബ്ലോഗില്‍ വെളിപ്പെടുത്തി. വികസന കാര്യത്തില്‍ എന്തിനാണ് അദ്ദേഹം ക്ഷമാപണം നടത്തുന്നതെന്നാണ് സഹ പ്രവര്‍ത്തകര്‍ ആരാഞ്ഞത്. എന്നാല്‍ ക്ഷമാപണം നടത്തുക മാത്രമല്ല, അയോധ്യാ മുന്നേറ്റത്തില്‍ തന്റെ സഹ പ്രവര്‍ത്തകരെക്കുറിച്ച് അഭിമാനം കൊള്ളുകയും ചെയ്യുന്നു. പക്ഷേ നമ്മുടെ പാര്‍ട്ടിയുടെ വിശ്വാസ്യതക്ക് ഡിസംബര്‍ ആറിന് വന്‍ ഇടിവാണ് സംഭവിച്ചതെന്നോര്‍ത്ത് അങ്ങേയറ്റം ദുഃഖാലുവാണ്. ഇങ്ങനെയായിരുന്നു സഹപ്രവര്‍ത്തകരോട് മറുപടി പറഞ്ഞതെന്നും അദ്വാനി വ്യക്തമാക്കുന്നു.
ബാബ്രി മസ്ജിദ് തകര്‍ത്ത കേസില്‍ അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തനാക്കുന്നതിനെതിരെ സി.ബി.ഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ അദ്വാനി ഉള്‍പ്പെടെ 21 പേര്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. 1992 ഡിസംബര്‍ ആറിനാണ് ബി.ജെ.പിയുടെ നേതൃത്വത്തില്‍ കര്‍സേവകര്‍ ബാബ്രി മസ്ജിദ് തകര്‍ത്തത്


Tags : ബാ‌ബ്‌രി - മസ്ജിദ് - തകര്‍ത്തതില്‍ - അദ്വാനിക്ക് - കുറ്റബോധം

+ 0 - നെഹ്റയെ ധോണി എന്തിന് കളിപ്പിച്ചു

In Uncategorized on March 3, 2011 at 00:47

മാതൃകാ ക്രിക്കറ്ററായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അവിസ്മരണീയമായ ഇന്നിംഗ്സ്, വിരേന്ദര്‍ സേവാഗിന്റെ പതിവ് വെടിക്കെട്ട്നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ മൈതാനത്ത് സ്വപ്നതുല്യമായ തുടക്കം. ഡെയില്‍ സ്റ്റൈനും മോണി മോര്‍ക്കലുമെല്ലാം കാഴ്ച്ചക്കാരെ പോലെ. അതിവേഗം സ്ക്കോര്‍ബോര്‍ഡ് ചലിച്ചു. ആദ്യ വിക്കറ്റ് നിലം പതിച്ചത് 142 ല്‍. രണ്ടാം വിക്കറ്റ് 267 ല്‍. സച്ചിന്‍ പുറത്താവുന്നത് നാല്‍പ്പതാം ഓവറില്‍. സ്ക്കോര്‍ 350 കടക്കുമെന്നുറപ്പായ ഘട്ടത്തില്‍ കണ്ടത് ചീട്ടുകൊട്ടാരം പോലെ തകരുന്ന ബാറ്റിംഗ്. 296 ല്‍ എല്ലാവരും പുറത്ത്. എന്ന് മാത്രമല്ല അമ്പത് ഓവറുകള്‍ പൂര്‍ത്തിയാക്കാനുമായില്ല. ഇതാദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നത്. ഓപ്പണര്‍മാര്‍ നല്ല തുടക്കം നല്‍കിയാല്‍ മധ്യനിരയില്‍ ആലസ്യം പ്രകടമാവും. വലിയ ഷോട്ടുകള്‍ക്ക് പിറകെ എല്ലാവരും സഞ്ചരിക്കും. അത് തന്നെയാണ് സംഭവിച്ചത്. സിംബാബ്വെക്കെതിരായ മല്‍സരത്തില്‍ തിലകരത്നെ ദില്‍ഷാനും ഉപുല്‍ തരംഗയും ചേര്‍ന്ന് റെക്കോര്‍ഡ് തുടക്കമായിരുന്നില്ലേ ലങ്കക്ക് നല്‍കിയത്. പക്ഷേ പിന്നിട് വന്നവര്‍ക്കെല്ലാം പിഴച്ചു. ഇന്നലെ യൂസഫ്, യുവരാജ്, കോഹ്ലി എന്നി സ്പെഷ്യലിസ്റ്റുകളെല്ലാം പെട്ടെന്ന് മടങ്ങി. നിലയുറപ്പിക്കാന്‍ ഇവര്‍ക്ക് സമയമുണ്ടായിരുന്നില്ല. പിച്ച് മന്ദഗതിയില്‍ പ്രതികരിക്കാന്‍ തുടങ്ങിയതിനാല്‍ കൂറ്റന്‍ ഷോട്ടുകളും എളുപ്പമായിരുന്നില്ല. പക്ഷേ ഇന്ത്യ ബാറ്റിംഗ് പവര്‍ പ്ലേ തെരഞ്ഞെടുത്ത ഘട്ടത്തിലായിരുന്നു എല്ലാവരും പുറത്തായത്
ധോണിയുടെ ടീം സെലക്ഷനും സമീപനവും ഒരിക്കല്‍ കൂടി അമേച്വറായി. സ്പിന്‍ ട്രാക്കില്‍ മൂന്ന് സീമര്‍മാര്‍. സഹീറിനൊപ്പം മുനാഫും നെഹ്റയും. പിയൂഷ് ചൗളയെ മാറ്റിയിട്ടും അശ്വിന് അവസരമില്ല. സുരേഷ് റൈനയും പുറത്ത് തന്നെ. ഇനി എപ്പോഴാണ് ഇവര്‍ക്ക് അവസരം നല്‍കുക. നെഹ്റയെക്കാള്‍ എന്ത് കൊണ്ടും മിടുക്കന്‍ അശ്വിനായിരുന്നു. സ്പിന്‍ പിച്ചില്‍ അദ്ദേഹം പുറത്തിരിക്കുന്ന കാഴ്ച്ചയില്‍ പ്രകടമായത് തലതിരിഞ്ഞ നയങ്ങള്‍ തന്നെ. ജഹാന്‍ ബോത്ത, റോബിന്‍ പീറ്റേഴ്സണ്‍ എന്നീ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍മാര്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ നിയന്ത്രിച്ചു. രണ്ട് സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് അവിടെ അവസരം കിട്ടിയപ്പോള്‍ നമ്മള്‍ ഹര്‍ഭജനില്‍ ഒതുങ്ങി. പകരം മൂന്ന് സീമര്‍മാര്‍. നെഹ്റയുടെ ബൗളിംഗില്‍ ഒരു സവിശേഷതയുമുണ്ടായിരുന്നില്ല. എല്ലാ ബൗളര്‍മാരെയും സ്മിത്തും കാലിസും അംലയും പിന്നെ ഡി വില്ലിയേഴ്സും നന്നായി തല്ലി. ബാറ്റിംഗ് പവര്‍ പ്ലേ എന്നാല്‍ ഫീല്‍ഡര്‍മാര്‍ക്ക് ക്യാച്ചിംഗ് പ്രാക്ടീസ് നല്‍കുകയല്ല മറിച്ച് കൂറ്റനടികളുടെ സമയമാണെന്ന് ഡി വില്ലിയേഴ്സും ഡുമിനിയും തെളിയിച്ചത് കണ്ടില്ലേ... സഹീറിന്റെ പന്ത് പോലും ഗ്യാലറിയിലെത്തി. 
ഇന്ത്യക്കും ധോണിക്കും പാഠമാണ് ഈ മല്‍സരം. വ്യക്തിഗത മികവല്ല വിജയവഴിടീമിന്റെ കരുത്താണ്. പതിനൊന്ന് പേരെ നിശ്ചയിക്കുന്നതിലും അവരെ കളിപ്പിക്കുന്നതിലുമാണ് നായകന്‍ കരുത്ത് കാണിക്കേണ്ടത്. ആശിഷ് നെഹ്റക്ക് അവസാന ഓവര്‍ നല്‍കി അവരെ ജയിപ്പിച്ചതിലും ധോണിക്ക് തന്നെ പങ്ക്.


Tags : നെഹ്റയെ - ധോണി - എന്തിന് - കളിപ്പിച്ചു

Blog Labels

റയലിന് - തടഞ്ഞ്‌് - ഐക്യ - ഫുട്‌ബോള്‍ - കമലഹാസന്‍ - ഫൈനലിലേക്ക് - ക്വാര്‍ട്ടര്‍ - റയല്‍ - ലീഗുകള്‍ - മകളെ - áìßz - തകര്‍ത്തതില്‍ - അഖ്തര്‍ - തമിഴ് - മിലാന്‍ - ഹിന്ദു - øâmvîâãßæa - പുളിച്ചു - ചാമ്പ്യന്‍സ് - സ്പെയിന്‍‌ - 0 - എന്തിന് - ധോണി - ടേസ്റ്റില്ലാത്ത - ജയം - ചെയ്തിട്ടില്ല - വീണു - ബംഗ്ലാദേശ് - അദ്വാനിക്ക് - ഗോള്‍ഡന്‍ - വിറ്റ് - കൊച്ചിയില്‍ - ആഴ്‌സനല്‍ - അഭിനയം - മാഫിയയ്ക്ക്‌ - സച്ചിന്‍ - ഇന്റര്‍ - കേല - liga - മസ്ജിദ് - ഇന്ത്യക്ക് - spanish - ഡബിള്‍ - ധനികരായി - നഗ്നപൂജ - മറികടന്നു - ബാഴ്‌സലോണ - mohammed - റാവല്‍പിണ്ടി - വേദി - കുറഞ്ഞ - പത്രക്കാരുടെ - ദക്ഷിണാഫ്രിക്കക്ക് - മുന്നില്‍ - മൂന്നു - ùïüßèá - സമനില - ഫുട്ബാളിന്റെ - പാകിസ്ഥാന്‍ - തപ്പി - കളിപ്പിച്ചു - ക്ലൈമാക്‌സിലേക്ക്‌ - മെസ്സിയുടെ - സെക്‌സ്‌ - top - കൂമ്പിടിച്ച് - കുറ്റബോധം - മാനം - ബാഴ്സ - നെഹ്റയെ - ബാ‌ബ്‌രി - ട്രാഫിക്കിന്റെ - സജീവം - പുറത്ത് - ബ്രസീലിനെ - നിലവാരം - പുരസ്‌കാരം - ഓറഞ്ച് - scorers - കുതിച്ചു - azharudheen - ശുഐബ് - øbþçàè¢ - കലക്കും” - യൂറോപ്യന്‍ - വിക്കറ്റ് - õß¼ï¢ - രണ്ടാമത് - കാക്കാന്‍ - ബെന്‍സമയ്ക്ക് - കാവ്യയ്ക്ക് - ജിഹാദ് - ലീഗ് - അര്‍ജന്റീന - ഷാരൂഖിന്‌ - എക്‌സ്‌പ്രസ് - പതിപ്പില്‍ - ഒന്നാമത് - ഫൈനലില്‍ - æìxçøîïíaá - വീണ്ടും - ഇരട്ടയടിയില്‍

Platted Hairstyles For Men
The basic purpose of any hairstyle should be to add liveliness and create an effect.
www.lastsee.com